മദ്യ കയറ്റുമതിയിലൂടെ 8000 കോടി രൂപ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ഇതുവഴി മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്.

author-image
anumol ps
New Update
alcohol

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ മദ്യം കയറ്റുമതി ചെയ്യുന്നതിലൂടെ 8000 കോടി രൂപ സമ്പാദിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുവഴി മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മദ്യ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 8000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അതോറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയിരുന്നു. 

export alcoholic beverages