ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 1,218കോടി രൂപ

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,218 കോടി രൂപയിലെത്തി.

author-image
anumol ps
New Update
bank of maharashtra

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി:  ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,218 കോടി രൂപയിലെത്തി. 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 840 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധനവ്. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയര്‍ന്നതുമാണ് ബാങ്കിന്റെ കുതിപ്പിന് ഇടയാക്കിയത്. 

നാലാം പാദത്തിലെ ബാങ്കിന്റെ ആകെ വരുമാനം 6,488 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,317 കോടി ആയിരുന്നു. ഇത്തവണ പലിശ വരുമാനം 5,467കോടി. മുന്‍ വര്‍ഷത്തേത് 4,495 കോടി. ബാങ്കിന്റെ ഓഹരിയൊന്നിന് 1.4 രൂപ ഡിവിഡന്റ് നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തു. അധിക ഓഹരി വില്‍പനയിലൂടെ 7,500 കോടി രൂപ സമാഹരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. മികച്ച പ്രവര്‍ത്തന ഫലത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരി വില വിപണിയില്‍ 4 ശതമാനത്തിനടുത്ത് ഉയര്‍ന്നിരുന്നു.

 

net profit bank of maharasthra